നവിമുംബൈ: മുറിച്ചു മാറ്റിയ നിലയിൽ കണ്ട കൈപ്പത്തിയിൽ ഹനുമാന്റെ രൂപം പച്ച കുത്തിയിരുന്നത് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സഹായിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു.
രവീന്ദ്ര രമേശ് മണ്ടോടിയ (30)യെ വധിച്ച് ശരീരഭാഗങ്ങൾ മുറിച്ചു മാറ്റി ഉപേക്ഷിച്ച സംഭവത്തിൽ സുമിത്കുമാർ ഹരിഷ്കുമാർ ചൗഹാൻ (27) ആണ് അറസ്റ്റിലായത്.
ഈ മാസം 12ന് ആണ് മുറിച്ച ശരീര ഭാഗങ്ങളും രണ്ടു കൈപ്പത്തികളും കാലുകളും പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ വാശി എപിഎംസി മാർക്കറ്റിനു സമീപം കണ്ടെത്തിയത്.
സെപ്റ്റംബർ 20 മുതൽ 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി ജാർഖണ്ഡ് സ്കൂളുകൾ വീണ്ടും തുറക്കുന്നു
എന്നാൽ, തലയടക്കമുള്ള ഭാഗങ്ങൾ ഇല്ലാത്തതിനാൽ ആളെ തിരിച്ചറിയാനായില്ല. എന്നാൽ, ഒരു കൈപ്പത്തിയിൽ രവീന്ദ്രയെന്നും ഹനുമാന്റെ ഛായയും പച്ച കുത്തിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതെന്നു പൊലീസ് വെളിപ്പെടുത്തി. പ്രതിയെ ഈ മാസം 22 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക