കോവിഡ് കാല വിശേഷങ്ങൾ പങ്കുവച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. ലോക്ക്ഡൗൺ കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിച്ചെന്നാണു മന്ത്രി വിവരിച്ചത്. ഡൽഹി- മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം വിലയിരുത്തുന്ന ഹരിയാനയിലെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്ക്ഡൗൺ കാലത്ത് പാചകവും ഓൺലൈൻ വഴിയുള്ള പ്രഭാഷണവുമായിരുന്നു മന്ത്രിയുടെ പ്രധാന പരിപാടികൾ. ക്ലാസുകളും പ്രഭാഷണങ്ങളും യുട്യൂബിൽ പങ്കുവയ്ക്കുകയും ചെയ്തു. ഓൺലൈൻ പ്രഭാഷണങ്ങളിൽ കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ പ്രതിമാസം നാലുലക്ഷം രൂപ വീതം യുട്യൂബ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 950 ഓളം പ്രഭാഷണങ്ങളാണ് മന്ത്രി കോവിഡ് കാലത്ത് ഓൺലൈനിൽ പങ്കിട്ടത്. വിദേശ സർവകാലാശാലകളിലെ വിദ്യാർഥികളായിരുന്നു പ്രധാന കാണികൾ.
ALSO READ:പ്രതിഫലം ഉയര്‍ത്തുക എന്നാല്‍, ഞാന്‍ ആവശ്യപ്പെടുന്ന കാര്യമല്ല, സ്ത്രീകളോടുള്ള ബഹുമാനമാണ്- കരീന കപൂര്‍
ഇതുവരെ ഭാര്യയോട് പോലും പങ്കുവയ്ക്കാത്ത ഒരു സംഭവവും കേന്ദ്ര ഗതാഗതമന്ത്രി കാണികൾക്കായി ഓർത്തെടുത്തു. ഭാര്യപിതാവിന്റെ വീട് പൊളിക്കാൻ ഉത്തരവിട്ടതായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് സംഭവം നടക്കുന്നത്. റോഡിന്റെ നടുവിലായിരുന്നു ഭാര്യാപിതാവിന്റെ വീട്. വീട് വികസന പ്രവർത്തനങ്ങൾക്കു തടസമായതോടെ ഭാര്യയോട് പോലും പറയാതെ വീട് പൊളിക്കാൻ ഉത്തരവിടുകയായിരുന്നെന്നു മന്ത്രി പറഞ്ഞു. തന്റെ വീടും റോഡിനോട് ചേർന്നാണെന്നും റോഡ് നിർമിക്കുന്നതിന് അത് പൊളിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഗുരുഗ്രാം ലോക്സഭാംഗം റാവു ഇന്ദർജിത് സിങ്, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, ജില്ല ഭരണാധികാരികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 95,000 കോടിയുടേതാണ് ഡൽഹി- മുംബൈ എക്സ്പ്രസ്വേ പദ്ധതി. മാർച്ച് 2023ഓടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഹരിയാനയിലെ 160 കിലോമീറ്റർ ഹൈവേയുടെ നിർമാണവും ഡൽഹിയേയും രാജസ്ഥാനെയും, വഡോദരയേയും അങ്കലേശ്വരിനേയും യോജിപ്പിക്കുന്ന പാതകളുടെ നിർമാണവും അടുത്തവർഷം മാർച്ചോടെ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക