കല്പറ്റ: കാട്ടുപന്നിയുടെ ആക്രമണത്താൽ യുവതിയ്ക് പരിക്ക്. ഇതിനെ തുടർന്ന് യുവതിയുടെ കേൾവി ശക്തി നഷ്ട്ടപെട്ടു. നൂല്പുഴ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍,യുവതിയുടെ ചികിത്സ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് ജില്ല ഫോറസറ്റ് ഓഫിസറോടും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസറോടും കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്കി.എന്നാൽ വനം വകുപ്പ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ബിന്ദു ഇപ്പോൾ കൂലി പണിയ്ക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
നാലു മാസം മുമ്പ് മുണ്ടക്കൊല്ലിയിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോൾ ആയിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്ക് പറ്റിയ ബിന്ദു ഒരുമാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. നഷ്ടപരിഹാരത്തിന് വേണ്ടി വനംവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ലഭിച്ച വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക