ബെംഗളൂരു: ബെംഗളൂരുവിലെ വീട്ടിൽ ആത്മഹത്യ ചെയ്ത അഞ്ച് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ക്കൊപ്പം മൂന്നു ദിവസം ജീവിച്ച് രണ്ട് വയസ്സുകാരി. എന്നാൽ ഒൻപത് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞ് പട്ടിണി കിടന്ന് മരിച്ചു.
ഒടുവിൽ വെള്ളിയാഴ്ച രണ്ട് വയസ്സുകാരിയെ രക്ഷപ്പെടുത്തി, എച്ച് ശങ്കർ എന്നയാള്‍ തന്റെ വീട്ടില്‍ എത്തിയപ്പോഴാണ് കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചെറുമകൾ മാത്രമാണ് ജീവിച്ചിരുന്നത്. പോലീസ് പറഞ്ഞു.
“വീടിനുള്ളിൽ അഞ്ച് മൃതദേഹങ്ങൾ ഞങ്ങൾ കണ്ടെത്തി. ഒരു കുഞ്ഞിനെ ജീവനോടെ കണ്ടെത്തി .മരണത്തിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ കുട്ടിയെ രക്ഷിച്ചു,” “കണ്ടെത്തിയപ്പോഴേക്കും മൃതദേഹങ്ങൾ അഴുകാൻ തുടങ്ങിയിരുന്നു.” പോലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് എം പാട്ടീൽ കൂട്ടിച്ചേർത്തു.
കോവിഡ് കേസുകൾ വർദ്ധിക്കുന്നു; സിംഗപ്പൂർ പ്രൈമറി സ്കൂളുകൾ ഓൺലൈനിലേക്ക് മാറ്റുന്നു
ഗാർഹിക കലഹത്തെത്തുടർന്ന് അഞ്ച് ദിവസം മുമ്പ് ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് എച്ച് ശങ്കർ പോലീസിനോട് പറഞ്ഞു. തന്റെ മകളുമായി അയാൾ വഴക്കുണ്ടാക്കിയതായി പോലീസ് പറഞ്ഞു.
കുടുംബത്തിലേക്ക് നിരവധി ഫോൺ കോളുകൾ ചെയ്തെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന്, ശങ്കർ വീട്ടിലേക്ക് മടങ്ങി. ഭാര്യ, 27 വയസ്സുള്ള മകൻ, മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് പെൺമക്കൾ എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഒൻപത് മാസം പ്രായമുള്ള ചെറുമകനും പട്ടിണി മൂലം മരിച്ചുവെന്ന് പ്രാഥമിക അന്വേഷണം ഉദ്ധരിച്ച് പോലീസ് പറഞ്ഞു. രണ്ട് വയസ്സുള്ള പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു, വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായി അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക