ഡെങ്കിപ്പനി പരത്തുന്ന വൈറസിന്റെ അപകടകരമായ രണ്ട് വകഭേദങ്ങളുടെ സാന്നിധ്യം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. ഇതില്‍ ആദ്യത്തെ വകഭേദമായ ടൈപ്പ് 1 വകഭേദം പനിക്ക് കാരണമാകുമ്പോൾ ടൈപ്പ് 2 വകഭേദം തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കി മരണത്തിലേക്ക് നയിക്കാം.
ടൈപ്പ് 1 വകഭേദമാണ് നിലവില്‍ വ്യാപകമെന്നും കുറച്ച് സാംപിളുകളില്‍ മാത്രമേ ടൈപ്പ് 2 കണ്ടെത്തിയിട്ടുള്ളൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡല്‍ഹിയില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 131 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇത്തവണ ഇതു വരെയും 158 കേസുകളായി.
‘ആ പൂതിയങ്ങ് മനസിൽ വച്ചേര്’; കെഎസ്ആർടിസിയുടെ പഴയ ബസുകളും ഡ്രൈവർമാരെയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ സംഭരണത്തിന് ഉപയോഗിച്ച്, സ്ഥാപനത്തിന് കൂടുതൽ വരുമാനം നേടാമെന്ന് മാനജിങ് ഡയറക്ടറുടെ ശുപാർശ; എംഡിക്ക് കത്തെഴുതി ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ
പനി, തലവേദന, കുളിര് എന്നിവയുണ്ടാക്കുന്ന ടൈപ്പ് 1 ഡെങ്കിപ്പനിയാണ് പൊതുവായി കാണപ്പെടുന്നത്. ടൈപ്പ് 2 ഡെങ്കിപ്പനി രക്തസ്രാവത്തിലേക്കും സ്തംഭനാവസ്ഥയിലേക്കും നയിക്കാം. ടൈപ്പ് 3 വകഭേദം സ്തംഭനാവസ്ഥയില്ലാത്ത പനിക്ക് കാരണമാകുന്നു.
ജന്തു ജന്യ രോഗമായ ഡെങ്കിപ്പനി ഈഡിസ് കൊതുകുകള്‍ കടിക്കുന്നത് വഴിയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പനി, തലവേദന, തിണര്‍പ്പ്, പേശിവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, സന്ധിവേദന, കണ്ണുകള്‍ക്ക് വേദന, എല്ലു വേദന എന്നിങ്ങനെ നീളുന്ന ഡെങ്കിപ്പനി ലക്ഷണങ്ങള്‍.
രണ്ട് മുതല്‍ ഏഴു ദിവസം വരെ ഡെങ്കിപ്പനി നീണ്ടു നില്‍ക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡെങ്കിപ്പനിക്ക് പ്രത്യേകമായി മരുന്നുകള്‍ ഇല്ലെങ്കിലും തീവ്രമല്ലാത്ത കേസുകള്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സാധാരണ മരുന്നുകള്‍ കഴിച്ച് മാറ്റിയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക