കണ്ണൂർ: കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാൻ വായ്പ ലഭിക്കില്ലെന്നറിഞ്ഞ് കേളകം സ്വദേശി ജീവനൊടുക്കി. അഭിനന്ദ് നാഥ് (24) ആണ് സംരംഭത്തിനായി വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചത്. ഫെബ്രുവരിയിലായിരുന്നു അഭിനന്ദിന്റെ വിവാഹം.
ഇന്നലെ രാവിലെ അഞ്ച് മണിയോടെയാണ് അഭിനന്ദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി.
ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിൽ ഭർതൃ ഗൃഹത്തിൽ യുവതിയുടെ മൃതദേഹം
കേളകത്തെ ദേശസാത്കൃത ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചപ്പോൾ നൽകാമെന്നറിയിച്ചിരുന്നതിനാൽ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു. എന്നാൽ പ്രതീക്ഷകൾ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിനന്ദ് കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു.
പൂതവേലിൽ ജഗന്നാഥന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: വൃന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക