കേരളത്തിലാകെ ഇപ്പോൾ സജീവ ചർച്ചാ വിഷയമാകുന്നത് മോൺസൺ നടത്തിയ കള്ളത്തരങ്ങളുടെ വാർത്തകളാണ്. അതേസമയം, ഒരു സൗകര്യ ടിവി ചാനലിന്റെ കോമഡി പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കുകയും പരിപാടിയിലുടനീളം സന്തോഷ് പണ്ഡിറ്റിനെ പരിപാടിയിൽ പങ്കെടുത്ത താരങ്ങൾ ആക്ഷേപിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുകയാണ്. മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായ താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ പരിപാടിയിൽ അന്നേ ദിവസം അതിഥികളായി എത്തിയതും മലയാള സിനിമയിലെ മുൻനിര താരങ്ങളായിരുന്നു.
ഇവരുൾപ്പെടെ സന്തോഷ് പണ്ഡിറ്റിനെ ആക്ഷേപിച്ചെന്നും എന്നാൽ സന്തോഷ് പണ്ഡിറ്റാണ് മലയാള സിനിമയെ മൊത്തത്തിൽ ആക്ഷേപിച്ചതെന്നുമുള്ള തരത്തിൽ വാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ മോൺസൺ മാവുങ്കൽ വിഷയത്തെ ചേർത്ത് സന്തോഷ് പണ്ഡിറ്റ് വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
എനിക്കുള്ളത് ഉന്നത ബന്ധങ്ങള്‍; പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് മോന്സന്
‘ മോനസൺ എന്ന കള്ളന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയവർ, ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളൻ പറഞ്ഞപ്പോൾ ആ സിംഹാസനത്തിൽ ചന്തിയിട്ട് നിരങ്ങയിവർ…ഈ തെമ്മാടിത്തരം മുഴുവൻ ചെയ്തതിനു ശേഷം ഇവിടുത്തെ അംഗനവാടി ടീച്ചർമാർക്ക് കുട്ടികളെ പഠിപ്പിക്കാൻ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസൻമാർ ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു…കള്ളൻമാരുമായി അന്തർധാര സജീവമാക്കിയ ഇത്തരം ബടുക്കൂസുകളെ ഏതെങ്കിലും റിയാലിറ്റിഷോകളിൽ കൊണ്ടുവന്ന് അവരുടെ കള്ള സിംഹാസനങ്ങളിലെ ഇരുത്തത്തെ പറ്റിയും വിരലിലണിഞ്ഞ കള്ള മോതിരങ്ങളെ പറ്റിയും അവർ വാനോളം പാടി പുകഴ്ത്തിയ കള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങൾ അവരോട് തന്നെ നേരിട്ട് ചോദിച്ച് പൊതു സമൂഹത്തിന്റെ മുന്നിൽ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കു…അപ്പോൾ നിങ്ങളെ അംഗീകരിക്കാം…അതുവരെ സന്തോഷ് പണ്ഡ്യറ്റിനോടൊപ്പം…’- ഹരീഷ് പേരടി കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക