ന്യൂഡൽഹി: കോവിഡ് വ്യാപനം മൂലം വിദേശത്തെ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളുടെ പ്രശ്നത്തെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്ന് മന്ത്രി വി. മുരളീധരൻ.
കേരളത്തിൽ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും നൽകിയ പരാതികളുടെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായും ഇക്കാര്യം ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു.
മെഡിക്കൽ വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോവിഡിൻറെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിൽ വിദ്യാർഥികളെ ക്യാംപസുകളിൽ മടങ്ങിയെത്താൻ വിവിധ രാജ്യങ്ങൾ വൈകാതെ അനുവദിക്കുമെന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക