ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ വ്യക്തികൾ നികുതി ഇളവുകൾ ഉള്ള രാജ്യങ്ങളിൽ നടത്തിയിരിക്കുന്ന അനധികൃത നിക്ഷേപങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. രാഷ്ട്രീയ നേതാക്കൻമാരും സിനിമാ പ്രവര്‍ത്തകരും സ്പോര്‍ട്സ് താരങ്ങളും ഒക്കെ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ അനധികൃത നിക്ഷേപത്തിൻെറ കഥ വെളിപ്പെടുത്തിയത് കുറയധികം അന്വഷേണാത്മക പത്ര പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. പണ്ടോറ പേപ്പര്‍ എന്ന പേരിൽ ചര്‍ച്ചയായ ആ മാധ്യമ റിപ്പോര്‍ട്ടിൽ ഇന്ത്യൻ ക്രിക്കറ്റിൻെറ ദൈവം എന്ന് ആരാധകര്‍ വിളിക്കുന്ന സച്ചിൻ തെണ്ടുൽക്കറുമുണ്ട്.
ഇന്ത്യയിൽ നികുതി വെട്ടിക്കുന്നതിനായി നികുതി ഇല്ലാത്തതോ നികുതി കുറഞ്ഞതോ ആയ രാജ്യങ്ങളിലും ദ്വീപുകളിലും ഒക്കെ സെലിബ്രിറ്റികൾ നിക്ഷേപം നടത്താറുണ്ട്. ഇവിടുത്തെ സ്ഥാപനങ്ങളിലും റിയൽ എസ്റ്റേറ്റ് രംഗത്തുമൊക്കെയാണ് ശതകോടികളുടെയും, സഹസ്രകോടികളുടെയും ഒക്കെ രഹസ്യ നിക്ഷേപം. കെയ്മെൻ ഐലൻഡ്സ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സ് തുടങ്ങിയ ദ്വീപുകളിലും നികുതി ഇളവുകൾ ഉള്ള മൊണാക്കോ,പനാമ, സ്വിറ്റ്സർലൻഡ് തുടങ്ങിയ വിവിധ രാജ്യങ്ങളിലുമൊക്കെയുണ്ട് ഇത്തരം നിക്ഷേപങ്ങൾ. സ്വിസ് ബാങ്ക് നിക്ഷേപമൊക്കെ പോലെ തന്നെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്ന ഈ നിക്ഷേങ്ങളിലൂടെ ഇന്ത്യയിൽ ശതകോടികളുടെ നികുതി ലാഭിക്കാം. സച്ചിനും കുടുംബത്തിനും നിക്ഷേപമുള്ളത് യുഎസിലെ കരീബിയൻ ദ്വീപുകളുടെ ഭാഗമായ വെര്‍ജിൻ ഐലൻഡിലാണ്.
പനാമ കമ്പനിയായ ആൽക്കഗൽ പുറത്ത് വിട്ട വിവരങ്ങൾ പ്രകാരംമുൻ രാജ്യസഭാംഗം കൂടിയായ സച്ചിൻ തെണ്ടുൽക്കറിന് മാത്രമല്ല , ഭാര്യ അഞ്ജലി തെണ്ടുൽക്കര്‍, ഭാര്യാ പിതാവ് ആനന്ദ് മേത്ത എന്നിവര്‍ക്കുമുണ്ട് ആയിരക്കണക്കിന് കോടി ഡോളര്‍ രഹസ്യ നിക്ഷേപം. സാസ് ഇൻറര്‍നാഷണൽ ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഇവരുടെ നിക്ഷേപമത്രയും കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പനിയിൽ മൂന്ന് പേര്‍ക്കും ഓഹരി പങ്കാളിത്തമുണ്ട്. ഏറ്സറവുമധികം ഓഹരികൾ സച്ചിൻെറ ഭാര്യയുടെ പേരിലാണ്. അതേസമയം ഈ ഓഹരികളിൽ നിന്ന് ഇവര്‍ നേടിയ ലാഭവും മൊത്തം ഓഹരിമൂല്യവും സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സച്ചിൻ രാജ്യസഭാംഗമായിരുന്ന കാലത്താണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് സൂചന. അതേസമയം സച്ചിൻെറ നിക്ഷേപം ഇന്ത്യയിലെ അംഗീകൃത ബാങ്കിങ് ചാനലിലൂടയാണെന്നും വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നെന്നും സച്ചിൻ തെണ്ടുൽക്കര്‍ ഫൗണ്ടേഷൻ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക