തിരുവനന്തപുരം : സ്കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കരട് അംഗീകരിച്ചാല്‍ ഉടന്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകളില്‍ ഉച്ചവരെയാകും ക്ലാസ്, ശനിയാഴ്ച പ്രവൃത്തി ദിവസമാകും, എല്‍ പി ക്ലാസില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെയാകും ഇരുത്തുകയെന്ന് മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം.
അതിനായി എല്ലാ സ്കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.
ഓരോ സ്കൂളിനും ഒരോ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. സ്കൂളുകളില്‍ ഹെല്‍പ്പ് ലൈനും സിക്ക് റൂമും ഉണ്ടാകും. സ്കൂളുകള്‍ തുറക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക