ഗോവ: ആഡംബരക്കപ്പലിലെ ലഹരിക്കേസില്‍ വെളിപ്പെടുത്തലുമായി ആര്യന് ഖാന്റെ വക്കീല്‍. ആഡംബരം കാണിച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ് ഗോവയിലെ ക്യൂസ് ഷിപ്പില്‍ നടന്ന പരിപാടിക്ക് ആര്യനെ ക്ഷണിച്ചത്.
അല്ലാതെ ആര്യന് ലഹരിയുമായി ബന്ധപ്പെട്ട ഇടപാടുകാരുമായോ ബന്ധമില്ലെന്ന് വക്കീല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഇതിനിടെ ആര്യനെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളിലെ വ്യക്തി ബിജെപി അംഗമാണെന്ന തരത്തിലുളള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇയാളാണ് കപ്പലിലെ ലഹരി പാർട്ടിയെക്കുറിച്ച് സൂചന നൽകിയതെന്നു ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കപ്പലില്‍ നിന്നും ലഹരി കണ്ടെടുത്തില്ലെന്നും നടന്നതെല്ലാം നാടകമായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് നവാബ് മാലിക് ആരോപിച്ചു.
കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി, തെളിവ് സഹിതം പുറത്ത് കൊണ്ടുവരുമെന്ന് നവാബ് പറഞ്ഞു.
റെയ്ഡ് നടന്ന വിഡിയോയിലുണ്ടായവരെക്കുറിച്ച് പറഞ്ഞാണ് നവാബ് ആരോപണമുന്നയിച്ചത്. ആര്യനു കാവലായി നില്ക്കുന്നയാള് എന്‍സിബി ഉദ്യോഗസ്ഥനല്ല, മറിച്ച് പ്രൈവറ്റ് ഡിക്ടക്റ്റീവ് കൗല ലംപുറാണ്. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നു തന്നെ ഇത് മനസിലാക്കാം.
അര്‍ബാസിനു കാവലായുള്ള മറ്റ് രണ്ട് പേര് ബിജെപി അംഗങ്ങളാണെന്നും നവാബ് കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് ആളുകളും എന്‍സിബി ഉദ്യോഗസ്ഥരാണെങ്കില്‍ എന്തിനാണ് അവര്‍ രണ്ട് പ്രതികളെന്ന് ആരോപിക്കുന്നവര്‍ക്ക് മാത്രം കാവല്‍ നല്‍കിയതെന്നും നവാബ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക