തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സാമന്ത. മറ്റു പ്രണയ ബന്ധങ്ങളുണ്ട്, കുട്ടികളെ ആവശ്യമില്ല, അവസരവാദി, ഗര്‍ഭച്ഛിദ്രം നടത്തി എന്നീ ആരോപണങ്ങളോടാണ് സാമന്ത പ്രതികരിച്ചത്. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാവില്ലെന്നും സാമന്ത വിശദീകരിച്ചു.
”വ്യക്തിപരമായ വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. അനുതാപവും കരുതലും കാണിച്ചതിനും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ എനിക്കൊപ്പം നിന്നതിനും എല്ലാവര്ക്കും നന്ദി. എനിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.”
”എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആരോപിക്കുന്നു. വിവാഹമോചനം എന്നത് വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം നല്‍കൂ.”
”എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം നേരത്തേയുള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റ് കാര്യങ്ങളോ എന്നെ തകര്‍ക്കില്ല” എന്നാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക