കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച നടന്നതായും സംഭവത്തിൽ ഡിസൈനറെ പ്രതി ചേര്‍ത്ത് കേസെടുക്കാനും ശുപാർശ ചെയ്ത് വിജിലൻസ്. കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മ്മാണത്തിലാണ് ഗുരുതരമായ വീഴ്ച നടന്നതായി വിജലൻസ് റിപ്പോർട്ട് വന്നത്. ചെന്നൈ ഐഐടി നടത്തിയ പഠനത്തിലാണ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയത്. കെട്ടിടത്തിന്റെ രണ്ട് നിലകളില്‍ ചോര്‍ച്ചയും ബലക്കുറവുമുണ്ടെന്നും വിജലൻസ് കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്. ഇക്കാര്യം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു. കെട്ടിട നിർമ്മാണത്തിനായി ആവശ്യമായ അത്രയും സാമഗ്രികൾ ഉപയോഗിച്ചിട്ടില്ലെന്നും പഠന റിപ്പോർട്ടിൽ കാണിക്കുന്നു. മൂന്ന് മാസത്തിനുള്ളില്‍ ബലപ്പെടുത്തല്‍ നടപടികള്‍ തുടങ്ങുവാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിലവിലെ ഡിപ്പോ പൂർണമായും ഒഴിപ്പിച്ച് ബലപ്പെടുത്താനുള്ള പണികൾക്കായി ടെൻഡർ വിളിക്കും. 2015 ൽ നിർമ്മിച്ച കെട്ടിടത്തിന് 76 കോടി രൂപയാണ് ചിലവ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക