മോസ്കോ:സെൻട്രൽ റഷ്യയിൽ വിമാനം തകർന്നുവീണ് 16 പേർ കൊല്ലപ്പെട്ടു . 22 പേരുമായി യാത്ര ചെയ്ത എൽ-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോൾ തകർന്നു വീണതതെന്ന് സർക്കാർ അധികൃതർ വ്യക്തമാക്കി. ആറ് പേരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു.
അപകടത്തിൽപ്പെട്ടത് പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് . പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ നില ഗുരുതരമാണ്. ടാറ്റർസ്റ്റാൻ തലവൻ റുസ്തം മിന്നിഖനോവ് സംഭവ സ്ഥലത്തെത്തി. സൈന്യത്തെ വുമായി ബന്ധപ്പെട്ട വളന്ററി സൊസൈറ്റിയായാണ് ഇവർ പ്രവർത്തിക്കുന്നത്. സ്പോർട് ആൻഡ് ഡിഫൻസ് ഓർഗനൈസേഷൻ എന്നാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക