അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. നാഗോണിലെ സെൻട്രൽ, സ്പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലർക്കും ജയിലിൽ തടവിലാകുന്നതിനു മുൻപ് തന്നെ രോഗം ബാധിച്ചിരുന്നു എന്ന് നാഗോൺ ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്ടർ അതുൽ പതോർ അറിയിച്ചു.
സെൻട്രൽ ജയിലിൽ 40പേർക്കും സ്പെഷ്യൽ ജയിലിൽ 45പേർക്കുമാണ് രോഗബാധ. ഇവരിൽ പലരെയും മയക്കുമരുന്ന് കേസിലാണ് തടവിലാക്കിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗബാധ. എന്നാൽ, രോഗബാധ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് മറ്റ് തടവുകാരിൽ അസുഖം പടർന്നിട്ടില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക