പോത്തൻകോട്: കഴക്കൂട്ടം ചന്തവിളയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കാറുടമ കിളിമാനൂർ കുന്നുമ്മൽ സ്വദേശി പി എസ് പ്രതീഷ് അറസ്റ്റിൽ.
പോത്തൻകോട് പോലീസാണ് പ്രതീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്കാണ് കേസെടുത്തത്. പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് വിശദമാക്കി.
പ്രതീഷിൻറെ കാർ നിയന്ത്രണം വിട്ടിടിച്ച് 22 കാരനായ എംബിബിഎസ് വിദ്യാർത്ഥി നിതിൻ സി ഹരിയാണ് മരിച്ചത്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു നിതിൻ.
എറണാകുളം കോതമംഗലം ചെറുവത്തൂർ തേമാംകുഴി മഹാദേവ ക്ഷേത്രത്തിന് സമീപം ചിറയ്ക്കൽ വീട്ടിൽ ഹരിയുടേയും ലുലുവിൻറേയും മകനാണ് നിതിൻ. നിതിനൊപ്പമുണ്ടായിരുന്ന കൊട്ടരാക്കര ഉമയനല്ലൂർ ചേപ്ര പിണറ്റിൻമുഗൽ ജനനിയിൽ പിഎസ് വിഷ്ണുവിന് അപകടത്തിൽ ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്.
അപകടത്തിനിടയാക്കിയ കാറിൽ ഡ്രൈവർ അടക്കം ആറുപേരാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക