മദ്രാസ് ഹൈക്കോടതി പുതുച്ചേരി തദ്ദേശതെരഞ്ഞെടുപ്പ് വീണ്ടും നീട്ടി.പട്ടികവര്‍ഗ–പിന്നോക്ക ജാതി സംവരണം റദ്ദാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് ആര് ശിവ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി.
ചീഫ് ജസ്റ്റ്സിന്റെ ബെഞ്ച് 21ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. അതുവരെ തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്താനും നിര്‍ദേശിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ച വിജ്ഞാപനമിറക്കി മണിക്കൂറുകള്‍ക്കകമാണ് ഹൈക്കോടതി ഇടപെടല്‍.
സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടി രണ്ടാംതവണയാണ് തടസപ്പെടുന്നത്. സംവരണത്തിലെ അപാകത ആരോപിച്ച് ഭരണകക്ഷി എംഎല്‍എ പ്രകാശ്കുമാര് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ആദ്യം നടപടി നിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക