ഡല്‍ഹി: കശ്മീരില്‍ നിരപരാധികളായ സിവിലയന്മാരെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തി. കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിൻ മേഖലയിലെ ഗുണ്ട്ജഹാംഗീറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ തിങ്കളാഴ്ച പുലർച്ചെ ഏറ്റുമുട്ടൽ നടന്നു.
ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വീട്ടില്‍ കാശില്ലെങ്കില്‍ വെറുതെ വീട് പൂട്ടിയിട്ട് പറ്റിക്കരുത്; മോഷണത്തിനു കയറിയ കളക്ടറുടെ വീട്ടില്‍ ഒന്നുമില്ല, കത്തെഴുതി വച്ച് കള്ളന്മാര്
കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ ഇ തൊയ്ബയുടെ മുന്നണിയായ നിരോധിത ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി ബന്ധമുള്ള ഇംതിയാസ് അഹ്മദ് ദാർ ആണെന്ന് തിരിച്ചറിഞ്ഞു. ഈയിടെ ബന്ദിപോറയിലെ ഷാഗുണ്ഡിൽ നടന്ന സിവിലിയൻ കൊലപാതകത്തിൽ ഡാർ ഉൾപ്പെട്ടിരുന്നു.
#BandiporaEncounterUpdate: 01 unidentified #terrorist killed. #Search going on. Further details shall follow. @JmuKmrPolice https://t.co/czK85KyPL3
— Kashmir Zone Police (@KashmirPolice) October 11, 2021
നേരത്തെ അനന്ത്നാഗിലെ വെരിനാഗ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. ഒരു ഭീകരനും കൊല്ലപ്പെട്ടു. ഒരു പിസ്റ്റളും ഒരു ഗ്രനേഡും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക