കൊല്ലം: ഉത്രവധക്കേസിൽ സൂരജിന് കടുത്ത ശിക്ഷ നൽകണമെന്ന് വാവ സുരേഷ്. കോടതിയുടെ ഭാഗത്ത് നിന്നും സത്യസന്ധമായ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു. അപൂർവ്വത്തിൽ അപൂർവ്വമായ കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉത്രയുടെ മരണ വിവരം അറിഞ്ഞ ഉടൻ തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാവ സുരേഷ് പോലീസിൽ വിവരം നൽകിയിരുന്നു. 30 വർഷത്തിനിടെ 60,000 പാമ്പുകളെ പിടിച്ച തനിക്ക് വീട്ടിൽ നിന്ന് അണലിയെ പിടിക്കാൻ ഇടവന്നിട്ടില്ല.
വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി
വീടിനുള്ളിൽ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും വാവ സുരേഷ് ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ നേരത്തെ മൊഴി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക