കടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തിരുവള്ളൂവര്‍ ജില്ലയിലെ കരാണി സ്വദേശിയായ ഗൗതമന് ആണ് മരിച്ചത്. ഭർത്താവിന്റെ മരണം ദുരഭിമാനക്കൊലയാണെന്നാണ് ഭാര്യ അമൂലിന്റെ ആരോപണം.
ഗൗതമിന്റെ മുത്തച്ഛന്റെ മരണത്തെ തുടര്‍ന്ന് ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാൻ വേണ്ടിയായിരുന്നു ഗൗതമന് സ്വന്തം ഗ്രാമമായ തിരുവള്ളൂരിലെ കരാണിയിലേക്ക് പോയത് . രാത്രി തന്നെ തിരിച്ചെത്താമെന്ന് പറഞ്ഞ് പോയ ഗൗതമന് അവിടെ എത്തിച്ചേര്‍ന്നതിന് ശേഷവും അമൂലുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ രാത്രിയോടെ ഗൗതമന്റെ ഫോണ്‍ സ്വിച്ച് ഓഫാകുകയായിരുന്നു.തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഗൗതമന് മരണപ്പെട്ടതായും ശവസംസ്ക്കാര ചടങ്ങുകള്‍ കഴിഞ്ഞതായും അറിയുന്നത് ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാര്യ അമൂല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമൂൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൗതമന്റെ സഹോദരനെയും പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു .
വണ്ണിയാര്‍ സമുദായ അംഗമായ ഗൗതമന് ദളിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനെ യുവാവിന്റെ കുടുംബം മുഴുവൻ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് മറികടന്ന് 2019 ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഇരുവരും മാറി താമസിക്കുകയും ചെയ്തു. ഗൗതമന് മൊബൈല്‍ സര്‍വ്വീസ് ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ അമൂല്‍ നേഴ്സാണ്. ദമ്ബതികള്‍ക്ക് ഒരു കുഞ്ഞും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക