ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് എച്ച് വൈശാഖിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും.
കൊല്ലം കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയാണ്. പൂഞ്ചിലെ സേവനം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാന് എച്ച് വൈശാഖ്. കുടവട്ടൂര്‍ വിശാഖത്തില് ഹരികുമാര്‍ ബീന ദമ്പതികളുടെ മൂത്ത മകനാണ് അദ്ദേഹം.
24 കാരനായ വൈശാഖിന്റെ സ്വപ്നമായിരുന്ന വീട് യാഥാര്‍ഥ്യമായത് 6 മാസങ്ങള്‍ക്ക് മുമ്പാണ്. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്ഫെന്്ററി റെജിമെന്്റില് വൈശാഖ് ജോലിയില്‍ പ്രവേശിച്ചത്.
ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരന്‍ഖോട്ട് മേഖലയിലെ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക