റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്റെ ജഴ്സിയില്‍ ഐപിഎല്‍ കിരീടമെന്ന സ്വപ്നം പൊലിഞ്ഞതിന്റെ നിരാശയിലാണ് വിരാട് കോഹ്ലി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്പിന്നര്‍മാരാണ് ആര്.സി.ബിയെ തോല്‍പ്പിച്ചതെന്ന് വിരാട് പറയുന്നു.
മധ്യ ഓവറുകളില്‍ കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തി. അതാണ് കളിയിലെ വ്യത്യാസം. കെ.കെ.ആര്. സ്പിന്നര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. നല്ല തുടക്കമാണ് നമുക്ക് ലഭിച്ചത്.
ആ അടിത്തറയില്‍ നിന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കണമായിരുന്നു. ആര്.സി.ബിയുടെ ബാറ്റിംഗ് മോശമായതില്‍ ഉപരിയായി കൊല്‍ക്കത്തയുടെ ബോളിംഗ് നിലവാരമുള്ളതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം- കോഹ്ലി പറഞ്ഞു.
എന്റെ സഹോദരനാണോ എന്ന് ചോദിച്ചാല്‍ അതിനൊക്കെ അപ്പുറത്തുള്ള ബന്ധമാണ് വേണു ചേട്ടനും ഞാനും തമ്മില്‍ ; ‘വേണു ചേട്ടന്റെ അമ്മയായുമുള്ള ബന്ധമൊക്കെ ഇപ്പോള്‍ ഓര്‍ത്ത് പോവുന്നു. ഈ വീട്ടില്‍ ഞാന്‍ എപ്പോഴും വരാറുണ്ട്. നഷ്ടം എന്ന വാക്ക് അല്ല.. അതിനപ്പുറം എന്തോ ആണ്. എനിക്ക് പറയാന്‍ അറിയില്ല’ ; കണ്ണുനിറഞ്ഞ് മോഹന്‍ലാല്‍
ബാംഗ്ലൂര്‍ ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രയത്നം തന്നെ ഞാന്‍ നടത്തി. നായകനെന്ന നിലയില്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. കളിക്കാരന്റെ റോളിലും അതു തുടരും.
ഇനിയും റോയല്‍ ചഞ്ചേഴ്സിനുവേണ്ടി കളിക്കും. ഐപിഎല്ലില്‍ തുടരുന്ന കാലമത്രയും ആര്.സി.ബിയോട് പ്രതിബദ്ധതയുണ്ടാവുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക