കൊല്ലം: പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ധീരസൈനികന് വൈശാഖ് വീരമൃത്യു വരിച്ചത്.
അമ്മ ബീനയെയും വിദ്യാര്‍ഥിനിയായ സഹോദരി ശില്പയെയും എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടപ്പെടുകയാണ് നാട്ടുകാരും ബന്ധുക്കളും. 2017ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്.
അമുലിന്റെ 75 -ാം വാർഷികത്തെക്കുറിച്ചുള്ള ഒരു സന്ദേശം നിങ്ങളിൽ എത്താനിടയുണ്ട്; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചേക്കാം, മുന്നറിയിപ്പ്
വൈശാഖിന്റെ സ്വപ്നമായിരുന്നു വീട്. ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് സ്വരുക്കൂട്ടി വച്ചിരുന്ന സ്വന്തം സമ്പാദ്യവും വായ്പയും എല്ലാം ചേര്‍ത്ത് വീടെന്ന സ്വപ്നം വൈശാഖ് യാഥാര്‍ഥ്യമാക്കിയത്.
ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ ചെലവിടാന്‍ കഴിഞ്ഞത്. നാലു മാസം മുമ്പ് അവസാനമായി നാട്ടിലെത്തി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം പ്രിയങ്കരനായിരുന്നു ഇരുപത്തിനാലു വയസു മാത്രം പ്രായമുളള ചെറുപ്പക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക