കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്രവധക്കേസിലെ വിധി എന്തായിരിക്കുമെന്ന് അല്‍പ്പസമയത്തിനകം അറിയാം.
സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു.
നിയമപരമായ ബാധ്യതയാണ് താൻ നിറവേറ്റുന്നതെന്നും മോഹൻ രാജ് പറഞ്ഞു. ലോക്കൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തെ അദ്ദേഹം അഭിനന്ദിച്ചു.
താൻ ഇതുവരെ ഒരു കേസിലും വധശിക്ഷയ്ക്ക് വേണ്ടി വാദിച്ചിട്ടില്ല, ഇതാദ്യമായാണ് അങ്ങനെ വാദിക്കുന്നതെന്നാണ് മോഹൻ രാജ് പറഞ്ഞത്. വൈകാരികമായ ഒരു തലത്തിനപ്പുറം നിയമപരമായ ബാധ്യത കൂടി തനിക്ക് ഈ കേസിലുണ്ട്.
വധശിക്ഷയുടെ ശരിതെറ്റുകളെക്കുറിച്ചോ വധശിക്ഷ പരിഷ്കൃതമാണോ എന്ന ചിന്തയോ തുടങ്ങി തന്റെ വ്യക്തിപരമായ യാതൊരു അഭിപ്രായവും ഇതിലില്ല. പൊതുസമൂഹത്തിന്റെ കളക്ടീവായിട്ടുള്ള ഒരാവശ്യം, അതാണ് പ്രധാനം.
വെള്ള വസ്ത്രം അണിഞ്ഞ് മാന്യമായ പെരുമാറ്റത്തോടെ മാര്‍ക്കറ്റില്‍ എത്തി, ഒരു കിലോ നാടന്‍ കോഴി ഇറച്ചി, ഒരു കിലോ ആട്ടിറച്ചി, രണ്ട് കിലോ അയക്കൂറ എന്നിവ വാങ്ങി; പണം നല്കാന് ഗൂഗിള്‍പേ ഉണ്ടോയെന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞപ്പോള്‍ ‘കാറില്‍ ഇരിക്കുന്ന പണം’ എടുത്തിട്ട് വരാമെന്ന് പറഞ്ഞ് മുങ്ങി, പോകുന്ന പോക്കില്‍ ഒരു പാക്കറ്റ് ഐസും വാങ്ങി; കണ്ണൂരില്‍ കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി പണം നല്‍കാതെ ‘മാന്യന്’ മുങ്ങി
ഈ കേസിൽ പൊലീസിന്റെ അന്വേഷണം തുടക്കം മുതൽ മികച്ചതാണ്. വളരെ സൂക്ഷ്മതയോടെയും കൃത്യതയോടും കൂടി അന്വേഷണം നടന്നിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ അന്വേഷണം മോശമാണെന്ന് പറയാൻ കഴിയില്ല. മോഹൻ രാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക