ഉത്രയ്ക്ക് നീതികിട്ടാൻ ഇടപെട്ടവരുടെ കൂട്ടത്തിൽ പ്രധാനിയാണ് വാവസുരേഷ്. ആദ്യം മുതൽ തന്നെ വാവസുരേഷ് ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു. ഉത്രയുടെ മരണവും സൂരജിന്റെ ശിക്ഷയും ചർച്ചയാകുന്ന ഈ വേളയിൽ വാവസുരേഷ് ഇടപെടലുകളെക്കുറിച്ച് വ്യക്തമാക്കുന്നു.
ഉത്രയെ ആദ്യം കടിച്ചത് അണലിയാണെന്ന് കേട്ടപ്പോൾ തന്നെ എനിക്കിത് കൊലപാതകമാണെന്ന് മനസിലായിരുന്നു. എന്റെ ഇത്രയും നാളത്തെ അനുഭവത്തിൽ ആ ഭാഗത്ത് അണലിയെ ഇതുവരെ കണ്ടിട്ടില്ല.
അവിടെ അണലിയുണ്ടെന്ന് വരുത്തിതീർക്കാൻ സൂരജ് ശ്രമിച്ചതിന്റെ തെളിവാണ് പാമ്പുപിടുത്തക്കാരനെ വീട്ടിലേക്ക് വരുത്തിയത്. അണലിയെ പിടിക്കാൻ വന്നതാണെന്ന് പൊലീസിന്റെ കേസ് ഡയറിയുടെ ഭാഗമായ വിഡിയോയിൽ പറയുന്നത്.
ഉത്രയെ കൊല്ലണമെന്ന് അന്ന് തന്നെ സൂരജ് നിശ്ചയിച്ചിരുന്നു. സൂരജ് ബന്ധപ്പെട്ട പാമ്പുപിടുത്തക്കാരന്റെ പേരും സുരേഷ് എന്നായത് എനിക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പലരും വാവസുരേഷാണ് പാമ്പിനെ നൽകിയതെന്ന് തെറ്റിധരിച്ചത് എന്നെ മാനസികമായ തളർത്തിയിട്ടുണ്ട്.
എന്നെ സംശയത്തിന്റെ നിഴലിലാക്കാൻ ആ സുരേഷിനെ പരിചയപ്പെടുത്തിയത് ഞാനാണെന്ന് സൂരജ് പൊലീസിനോട് പറയുകയും ചെയ്തു. എന്നാൽ ഫോൺകോൾ പരിശോധിച്ചതോട് സൂരജിന്റെ ആ മൊഴിയും കള്ളമാണെന്ന് തെളിഞ്ഞു.
ഉത്ര മരിച്ച വീട് ആരും അറിയാതെ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. അവിടെ പാമ്പിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാൾ വഴി വേണം ആ മുറിയിൽ കയറാൻ.
മുറിയുടെ ജനലിന്റെ പുറത്തുള്ള മണലിൽ പാമ്പ് ഇഴഞ്ഞ പാടില്ല. അവിടെ മാത്രമല്ല മുറ്റത്തെങ്ങും ഈ അടുത്ത് പാമ്പ് ഇഴഞ്ഞിട്ടില്ല. ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികൾ വീടിന്റെ ഭിത്തിയോട് ചേർന്നുള്ള മണ്ണിലുണ്ട്.
അവർ പറയുന്നത് പോലെ മരത്തിലൂടെ പാമ്പ് മുറിക്കുള്ളിൽ കയറാനുള്ള സാധ്യതയില്ല. അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. പിന്നെയുള്ള ഒരു സാധ്യത ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയിൽ കടക്കാനാകില്ല.
വല്ല കമ്പോ മുളയോ കൊണ്ട് വെന്റിലേറ്റലൂടെ ഇട്ടതാണെങ്കിൽ ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. എന്നാൽ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂർവ്വം പാമ്പിനെ മുറിയിൽ കൊണ്ടുവരാതെ ആ മുറിയിൽ പാമ്പ് കയറില്ല.
ഇവിടുന്നെങ്കിലും ദേഹത്ത് വീണാലും പാമ്പ് 99% കടിക്കില്ല. ദേഹത്ത് വീഴുന്ന പാമ്പ് ആദ്യം എവിടേക്ക് എങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താൽ മാത്രമേ ദേഹത്ത് വീഴുന്ന സമയത്ത് കടിക്കൂ.
ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയിൽ സാധാരണഗതിയിൽ പാമ്പ് കൊത്താറില്ല. മരിക്കാൻ വേണ്ടി മനപൂർവ്വം കടിപ്പിച്ചതാണ് നെറ്റിയിൽ. ഡമ്മിയിൽ പാമ്പിനെക്കൊണ്ട് വെറുതെ കടിപ്പിക്കാൻ നോക്കിയിട്ട് പോലും കടിച്ചില്ല.
സൂരജിന്റെ ജീവിതം ഇനി ജയിലില് തന്നെ; ഇരട്ടജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് 17 വര്ഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിനു ശേഷം; വിഷ വസ്തു ഉപയോഗിച്ച് ആക്രമിച്ചതിന് 10 വര്ഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വര്ഷം തടവും വധശ്രമത്തിനും വധക്കേസിലും ഇരട്ടജീവപര്യന്തവും ശിക്ഷ
നല്ലപോലെ വേദനിപ്പിച്ചാൽ മാത്രമേ പാമ്പ് തിരിച്ച് ഉപദ്രവിക്കുകയുള്ളൂ. ഈ സംശയം ആദ്യം മുതൽ തന്നെ ഞാൻ പറഞ്ഞിരുന്നു. പാമ്പ് കൊത്തിയ പല്ലിന്റെ അകലം കണ്ടാൽ തന്നെ മനസിലാകും സ്വാഭാവികതയുള്ളതാണോയെന്ന്.
ഉത്രയുടെ വീട്ടുകാർ വീണ്ടും കേസ് നൽകാൻ കാരണമായത് എന്റെ ഈ വാക്കുകളാണ്. അതുകൊണ്ടാണ് പൊലീസ് പുറമേനിന്നുള്ള ഏകസാക്ഷിയാക്കി എന്റെ പേര് ചേർത്തത്. അന്വേഷണത്തിന്റെ പല ഘട്ടത്തിലും പാമ്പുകളുമായുള്ള എന്റെ അനുഭവം സംഘത്തിന് സഹായകമായിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും അധികം തവണ പാമ്പ് കടിയേൽക്കുന്ന വ്യക്തിയെന്ന നിലയിലും എന്റെ അനുഭവങ്ങൾ ഞാൻ അവരോട് പങ്കുവെച്ചിരുന്നു. സൂരജ് കുറ്റക്കാരനാണെന്ന് കോടതി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്.
ഉത്രയുടെ മരണസമയത്ത് വാവസുരേഷ് സംശയങ്ങൾ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക