ചെന്നൈ:കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.
ആഴ്ചയില്‍ മൂന്ന് ദിവസമാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി. വെളളി,ശനി,ഞായര്‍ എന്നി ദിവസങ്ങളില്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നിലവില്‍ സംസ്ഥാനത്ത് 1300 ല്‍ താഴെയാണ് കൊറോണ കേസുകള്‍.ചെന്നൈയിലും കോയമ്പത്തൂരിലുമാണ് എറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പെരമ്പല്ലൂരും തെങ്കാശിയിലുമാണ് കൊറോണ കേസുകള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്തോടെ വിവാഹചടങ്ങുകളില്‍ 101 പേര്‍ക്കും ശവസംസ്കാര ചടങ്ങുകളില്‍ 50 പേര്‍ക്ക് വീതവും പങ്കെടുക്കാം. എല്ലാ കടകളും ഹോട്ടലുകളും രാത്രി 11 വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,280 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക