പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജോത് സിംഗ് സിദ്ദു തുടരുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. എഐസിസി ആസ്ഥാനത്ത് ജനറൽ സെക്രട്ടറിമാരായ കെ. സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് നവജോത് സിംഗ് സിദ്ദുവിനോട് പിസിസി അധ്യക്ഷൻ ആയി തുടരാൻ ആവശ്യപ്പെട്ടത്. സിദ്ദു ഉന്നയിച്ച 18 ആവശ്യങ്ങളിൽ, ചിലത് ഉടൻ പരിഹരിക്കാമെന്നും മറ്റുള്ളവ, സമയോചിതമായി കൈകാര്യം ചെയ്യാമെന്നുമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന ഉറപ്പ്. വരാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ ശക്തിപ്പെടുത്താൻ സിദ്ദു നേതൃത്വം നൽകണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. പാർട്ടി നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം സിദ്ദു പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക