തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചാലക്കുടി പരിയാരം വില്ലേജില്‍ ചക്രപാണി സ്കൂളില്‍ അഞ്ച് കുടുംബങ്ങളിലെ 23 പേരുണ്ട്.
ചാലക്കുടി കൊടകര വില്ലേജിലെ എല്‍.പി സ്കൂളില്‍ രണ്ട് കുടുംബങ്ങളിലെ നാല് പേര് ഉണ്ട്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.
പെരിങ്ങള്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് 200 ഘനയടി വെള്ളം ഒഴുക്കി. ഇതോടെ ചാലക്കുടി പുഴയോരത്ത് ജാഗ്രത നിര്‍ദേശം നല്കി. വൈകീട്ട് 6.30ഓടെ പുഴയില്‍ വെള്ളം ഉയരുമെന്ന് ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക