സാഫ് കപ്പിൽ നേപ്പാളിനെ തകർത്തെറിഞ്ഞ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ നേപ്പാളിനെ വീഴ്ത്തിയത്. നായകന് സുനില്‍ ഛേത്രിയും സുരേഷ് സിങ്ങും മലയാളിതാരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്. ഇതോടെ ഇന്ത്യ എട്ടാം തവണയും സാഫ് കപ്പ് സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ നേടിയ ഛേത്രി ഇതോടെ പെലെയുടെ റെക്കോഡ് മറികടക്കുകയും മെസ്സിയുടെ റെക്കോഡിനൊപ്പം എത്തുകയും ചെയ്തു എന്നതും ശ്രദ്ധേയം.
വാഹന വിപണിയിൽ പുതിയ ചുവടുവയ്പ്പിനൊരുങ്ങി ‘ഒല’,
ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2019 ലാണ് ടീമിന്റെ പരിശീലകനായി ഇഗോർ സ്റ്റിമാച്ച് എത്തിയത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം മികച്ച പ്രകടനത്തോടെയാണ് ഇന്ത്യ തിരിച്ച് പിടിച്ചത്. 49ാം മിനിട്ടില്‍ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. ഛേത്രിയുടെ ഗോളിന് പിന്നാലെ സുരേഷ് സിങ്ങും ഇന്ത്യയ്ക്കായി ലീഡുയർത്തി. പിന്നാലെ പകരക്കാരനായി വന്ന മലയാളി താരം അബ്ദുള്‍ സഹല്‍ സമദ് ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക