പാലക്കാട് തൃത്താല മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയുടെ കരട് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കാനായി പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗങ്ങൾ, കാർഷിക- ഫിഷറീസ്- വെറ്ററിനറി സർവകലാശാലകളിലെ വിദഗ്ധർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരുമായാണ് യോഗം ചേർന്നത്.
കാർഷിക, മൃഗസംരക്ഷണ മത്സ്യബന്ധന, ടൂറിസം, മണ്ണ്-ജലവിഭവ സംരക്ഷണം എന്നീ മേഖലകളിൽ തൃത്താലയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും പദ്ധതി യാഥാർഥ്യമാക്കുക. തരിശുഭൂമി പരമാവധി കൃഷിയോഗ്യമാക്കാനും കൃഷി, മത്സ്യം വളർത്തൽ, ക്ഷീരവികസനം എന്നീ മേഖലകളിലെ ഉത്പാദനം വൻതോതിൽ വർധിപ്പിച്ചും ഉത്പാദനക്ഷമത ഉയർത്തിയും ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയർത്താൻ പദ്ധതി ലക്ഷ്യമിടുന്നു. ഇതിന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സഹായവും മാർഗ്ഗനിർദ്ദേശങ്ങളുമുണ്ടാകും. കാർഷിക- ഫിഷറീസ് – വെറ്ററിനറി സർവകലാശാലകളുടെ സാങ്കേതിക സഹായമടക്കമുള്ള വൈദഗ്ധ്യം ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക