ബഹിരാകാശത്തു നടത്തുന്ന ‘കാർഡിയാക് സർജറി’ പൂര്‍ത്തിയാക്കി റഷ്യന്‍ ‘ക്രൂ’ ഭൂമിയില്‍ തിരിച്ചെത്തി.’ചലഞ്ച്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നടി യൂലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപെങ്കോയും ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ ഷൂട്ടിന് ശേഷമാണ് മൂന്നുപേര്‍ അടങ്ങിയ റഷ്യന്‍ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്.
റഷ്യയുടെ സോയൂസ് ബഹിരാകാശപേടകത്തിലാണ് യൂലിയ പെരെസിൽഡ്, സംവിധായകൻ ക്ലിം ഷിപെങ്കോ (38), ബഹിരാകാശയാത്രികനും യാത്രാസംഘത്തിന്റെ കമാൻഡറുമായ ആന്റൺ ഷ്കാപെലെറോവ് എന്നിവരടങ്ങിയ മൂവർ സംഘം തിരിച്ചെത്തിയത്.
ബഹിരാകാശം പശ്ചാത്തലമാക്കിയുള്ള സിനിമയാണു ചാലഞ്ച്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശപേടകത്തിലെ യാത്രികനായ ഇവാനോവിന് പെട്ടെന്ന് അസുഖം വന്ന് നില അപകടത്തിലാകുമ്പോൾ ചികിത്സിക്കാനെത്തുന്ന ഡോക്ടർ ഷെന്യ എന്ന കാർഡിയാക് സർജന്റെ റോളാണ് യൂലിയ ചെയ്യുന്നത്. ബഹിരാകാശത്തു നടത്തുന്ന കാർഡിയാക് സർജറി എന്നതാണു ചിത്രത്തിന്റെ പ്രമേയം.
റഷ്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലായ ചാനൽ വണ്ണാണ് സിനിമയുടെ നിർമാണം. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിന്റെ മേധാവി ഡിമിത്രി റോഗോസിന്റെ നേതൃത്വത്തിലായിരുന്നു സ്പേസ് ഷൂട്ടിങ് ആവിഷ്കരിച്ച് നടപ്പിലാക്കിയത് എന്നാണ് സിനിമയുടെ അണിയറക്കാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക