ആപ്പിള്‍ ടൂവിന്റെ നേതാക്കളില്‍ ഒരാളെ പുറത്താക്കി ആപ്പിൾ കമ്പനി. കമ്പനിയിലെ വിവേചനം, വംശീയത, ലിംഗവിവേചനം എന്നിവയ്ക്കെതിരെ സംഘടിക്കുന്ന ജീവനക്കാരുടെ പ്രസ്ഥാനമാണ് ആപ്പിൾ ടൂ. ഇവരിൽ ഒരാളെയാണ് കമ്പനി ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. കമ്പനിയിലെ ഉപകരണങ്ങളിലുള്ള മെറ്റീരിയലുകള്‍ ഡിലീറ്റ് ചെയ്തു എന്ന ആരോപണം ഉയർത്തിയാണ് ആപ്പിൾ ഇയാളെ പുറത്താക്കിയിരിക്കുന്നത്. ആപ്പിള്‍ പ്രോഗ്രാം മാനേജര്‍ ജന്നെകെ പാരിഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ, ഉപകരണങ്ങളിൽ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം അവർ നിഷേധിച്ചു. ജോലിസ്ഥലത്തെ ആക്ടിവിസത്തിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്നാണ് അവർ വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി തന്റെ ഉപകരണങ്ങള്‍ ആപ്പിളിന് കൈമാറുന്നതിനുമുമ്പ് തന്റെ സാമ്പത്തിക വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും അടങ്ങിയ ആപ്പുകള്‍ മാത്രമെ ഡിലീറ്റ് ചെയ്തിട്ടുള്ളൂവെന്നാണ് പാരിഷ് നൽകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക