കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 തവണയാണ് യുവതി ചുറ്റിക വച്ച് അടിച്ചത്. തുടര്‍ന്ന് മൃതദേഹം ഒരു പരവതാനിയില്‍ പൊതിഞ്ഞ് വയ്ക്കുകയായിരുന്നു.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മുറി മുഴുവന്‍ പുകച്ചതിനു ശേഷം യുവതി അപ്പാര്‍ട്ട്മെന്റ് ഉപേക്ഷിച്ച് പോയി. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് ഇയാള്‍ മരിച്ചതായി കണ്ടെത്തിയത്.
പ്രതിയുടെ ജീവപര്യന്തം റദ്ദാക്കി വധശിക്ഷ നല്‍കണമെന്നായിരുന്നു വാദിഭാഗം അഭിഭാഷകനായ ഇബ്രാഹിം അല്‍ കന്ദാരിയുടെ വാദം.
എന്നാല്‍ പ്രതിയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ അലി അല്‍ അസ്ഫൂര് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക