പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന് വിനയന്. ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന തണ്ടല്‍ക്കാരന്‍ കേശുന്നി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് വിനയന് പുറത്തുവിട്ടത്. പോസ്റ്റാറിനൊപ്പം ഒരു കുറിപ്പും വിനയന് പങ്കുവെച്ചിട്ടുണ്ട്.
വിനയന്റെ വാക്കുകള്‍ ഇങ്ങനെ:
പത്തൊമ്പതാം നൂറ്റാണ്ട്’ ന്റെ പതിനൊന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്യുകയാണ്… ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന തണ്ടല്‍ക്കാരന്‍ കേശുണ്ണി എന്ന കഥാപാത്രത്തെയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്..
ആ കാലത്ത് നികുതിപിരിക്കാന്‍ നിയുക്തനാകുന്ന ഉദ്യോഗസ്ഥനെയാണ് തണ്ടല്‍ക്കാരന്‍ എന്നു വിളിക്കുന്നത്.. എല്ലു മുറിയെ പണി ചെയ്താലും അരവയര്‍ നിറയ്ക്കാന്‍ പോലും കൂലി കിട്ടാത്ത പാവപ്പെട്ട ജനവിഭാഗത്തെ അന്ന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചിരുന്ന ഒന്നായിരുന്നു അനാവശ്യമായ നികുതിപ്പിരുവുകള്‍..
ഏണിക്കരം, വലക്കരം, തളാപ്പുകരം, തലക്കരം, മുലക്കരം എന്നിങ്ങനെ ഇന്നത്തെ തലമുറയ്കു കേട്ടാല്‍ വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള വിവിധ ഇനം കരങ്ങള്‍ അന്ന് ഏര്‍പ്പെടുത്തിയിരുന്നു..
ആരെങ്കിലും കരം കൊടുക്കാതിരുന്നാല്‍ അവരെ മൃഗീയമായി ശിക്ഷിക്കുവാന്‍ അന്ന് അധികാരികള്‍ക്കു കഴിയുമായിരുന്നു..
ചേര്‍ത്തല താലൂക്കിലെ കരം പിരിവിന്റെ ചുമതലക്കാരനായ കേശുണ്ണി കാഴ്ചയിലും പെരുമാറ്റത്തിലും ഒക്കെ സരസനായിരുന്നു എങ്കിലും.. അങ്ങേയറ്റം വക്രബുദ്ധിയുള്ളവനും എല്ലാ വില്ലത്തരങ്ങളും കൈയ്യിലുള്ളവനും ആയിരുന്നു..
അധികാരത്തിന്റെ ഇടനാഴിയില്‍ എവിടെയും കയറിച്ചെല്ലാന്‍ കഴിയുമായിരുന്ന ഈ തണ്ടല്‍ക്കാരന്‍ കേശുണ്ണി ആറാട്ടു പുഴ വേലായുധപ്പണിക്കെതിരെ പ്രമാണിമാര്‍ തീര്‍ത്ത ഗൂഡാലോചനയില്‍ ഒരു പ്രധാന കണ്ണിയായിരുന്നു..
മഹാഭാരത യുദ്ധത്തിലെ ശകുനിയേ പോലെ കുബുദ്ധിയും കുതന്ത്രങ്ങളും കൊണ്ട്, ആരെയും തെറ്റിദ്ധരിപ്പിക്കാനും പ്രശ്നങ്ങളുണ്ടാക്കാനും വിദഗ്ധനായ കേശുണ്ണിയെ ജാഫര്‍ രസകരമായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം ഉടനെ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക