കാലിഫോര്‍ണിയ : അബോര്ഷന് തടയാനും മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാനുമായി നിര്‍ദേശിച്ചിട്ടുള്ള 17-ഒഎച്ച്പിസി മരുന്ന് പിന്‍വലിക്കണമെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനേസ്ട്രേഷന് വിഭാഗത്തിന്റെ നിര്‍ദേഷം.
മരുന്നുപയോഗിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ക്യാന്‍സര്‍ ബധിക്കുന്നതനുള്ള സാധ്യത കൂടുതലാണെന്ന പഠനത്തിന്റെ വെളിച്ചതിലാണ് ഈ നിര്‍ദേശം. ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ‘അമേരിക്കന്‍ ജേണല്‍ ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി’ പ്രസിദ്ധീകരിച്ചു.
ഹ്യൂസ്റ്റണിലെ ടെക്സസ് ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് 17-ഒഎച്ച്പിസി ഗുരുതര പ്രത്യഘാതങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയത്. 1950 കളിലും 60കളിും സ്ത്രീകള്‍ പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നാണിത്. ഇപ്പോഴും നിരവധി സ്ത്രീകള്‍ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്.
ഗര്‍ഭകാലത്ത് ഗര്‍ഭപാത്രം വളരാന്‍ സഹായിക്കുകയും ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചേക്കാവുന്ന ആദ്യകാല സങ്കോചങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും സഹായിക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ഗര്‍ഭകാലത്ത് മരുന്ന് സ്വീകരിച്ച സ്ത്രീകള്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് ഈ മരുന്ന് എടുക്കാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹ്യൂസ്റ്റണിലെ യുടിഹെല്ത്ത് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ അസോസിയേറ്റ് പ്രൊഫസറായ കെയ്റ്റ് ലിന് സി മര്‍ഫിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
1959 മുതലുള്ള കാലയളവില്‍ ജനിച്ച 18,751 കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ 1008 പേരിലാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതിനു പുറമെ 234 കുട്ടികള്‍, അവരുടെ മാതാവ് 17-ഒഎച്ച്പിസി മരുന്നു ഗര്‍ഭ കാലത്ത് ഉപയോഗിച്ചിരുന്നു. ഇവരിലും ചെറുപ്പകാലത്തുതന്നെ ക്യാന്‍സര്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക