മുംബൈ: 2016-ൽ ഒരു കൊലപാതകക്കേസിൽ അറസ്റ്റിലായ യുവാവ് ജയിൽ മോചിതനായ ഒരു മാസത്തിന് ശേഷം മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ശനിയാഴ്ച ക്രൈംബ്രാഞ്ച് യൂണിറ്റ് അഞ്ചാണ് 40 കാരനെ മുംബൈയിൽ അറസ്റ്റ് ചെയ്തത്.
പ്രതിയായ സാഗർ യാദവ് 2016ൽ നവി മുംബൈയിലെ വാഷിയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഇയാൾ തലോജ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ശോഭ സോണി എന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തല കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇരയുടെ കൈകളും കാലുകളും ബെൽറ്റുകൊണ്ട് ബന്ധിക്കുകയും ചെയ്തു.
“ഒരു സ്ത്രീയെ കൈകാലുകൾ ബെൽറ്റ് കൊണ്ട് ബന്ധിച്ച നിലയിലും തല കല്ലുകൊണ്ട് തകർത്ത നിലയിലും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക