രാജ്യത്ത് നിലവിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണെന്ന് റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരമാണ് കണക്ക്. നിലവിലെ കണക്ക് പ്രകാരം 1000 പുരുഷന്മാര്ക്ക് 1020 സ്ത്രീകള്‍ എന്നാണ് കണക്കുകൾ. സാമ്പിള്‍ സര്‍വേയുടെ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 1000 പുരുഷന്മാര്ക്ക് 991 സ്ത്രീകള്‍ എന്ന നിലയില്‍ 2015-16 ല്‍ അനുപാതം താഴ്ന്നിരുന്നു. ഇപ്പോഴത്തെ സർവേഫലം ആശ്വാസം നൽകുന്നു എന്നാണ് വിലയിരുത്തൽ. സ്ത്രീ ശാക്തീകരണത്തിനായി നടത്തുന്ന നടപടികൾ ഫലം കണ്ടുവെന്ന് സർവേയിൽ നിന്ന് വ്യക്തമാകുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പറയുന്നു.
മീനം രാശിക്കാർക്ക് ശനി ആരംഭിക്കുന്നു, എപ്പോൾ രക്ഷപ്പെടുമെന്ന് അറിയുക
2005 – 2006 ല്‍ നടത്തിയ സര്‍വേയില്‍ സ്ത്രീപുരുഷ അനുപാതം തുല്യമായിരുന്നു. അവിടെ നിന്ന വലിയ മാറ്റമാണ് തുടർച്ചയായുള്ള കാലങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യത്തോടുള്ള നമ്മുടെ സമീപനത്തിന് പ്രത്യുല്‍പ്പാദന ആരോഗ്യത്തിന് മാത്രം മുന്‍ഗണന നല്കുന്നതിനേക്കാള് കൂടുതല്‍ സമഗ്രമായ വീക്ഷണം ആവശ്യമാണെന്ന് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് പ്രസിഡന്റ് യാമിനി അയ്യര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും തൊഴിലിടങ്ങളിലേക്കുള്ള പങ്കാളിത്തം ഇടിവിലാണുള്ളതെന്നും അവർ ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക