അഹമ്മദാബാദ്: ഗുജറാത്തിൽ കൂട്ടക്കൊലക്കേസ് പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 2002ലെ ഗോധ്ര ട്രെയിൻ കൂട്ടക്കൊലക്കേസിലെ പ്രതി ബിലാൽ ഇസ്മായിൽ അബ്ദുൾ മജീദ് (61)) ആണ് മരിച്ചത്. ഗുജറാത്തിലെ ഗോധ്രയിൽ 2002 ഫെബ്രുവരി 27 ന് സബർമതി എക്സ്പ്രസ് ട്രെയിനിനു തീവെച്ചു കൂട്ടക്കൊല നടത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 11 പ്രതികളിൽ ഒരാളാണ് ബിലാൽ.
ഇന്നലെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എവി രാജ്ഗോർ അറിയിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് എസ്എസ്ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മജീദ്. വഡോദര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു അബ്ദുൾ മജീദ്.
വഡോദര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു അബ്ദുൾ മജീദ്. കഴിഞ്ഞ നാല് വർഷമായി ബിലാലിന് സുഖമില്ലെന്നും ആരോഗ്യനില മോശമായതിനെ തുടർന്ന് നവംബർ 22ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എസ്പ്രസിന്റെ എസ് -6 ബോഗി ആണ് തീപിടിച്ചത് . തീപിടിത്തത്തിൽ 59 പേർ കൊല്ലപ്പെട്ടു. പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക