യുപിയിലെ പ്രധാന പരീക്ഷകളിലൊന്നായ ഉത്തര്‍പ്രദേശ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ചോര്‍ന്നതെന്നാണ് പൊലീസിന്റെ നിഗമനം.
കർശന നടപടിയെനടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. വീണ്ടും പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, മഥുര, ഗാസിയാബാദ്, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലെ നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പേപ്പർ വൈറലായി.
റിപ്പോർട്ടുകൾ പ്രകാരം, ഉത്തർപ്രദേശ് അടിസ്ഥാന വിദ്യാഭ്യാസ ബോർഡ് ഒരു മാസത്തിന് ശേഷം UPTET പരീക്ഷ വീണ്ടും നടത്തും. ഉദ്യോഗാർത്ഥികൾ വീണ്ടും ഫീസൊന്നും നൽകേണ്ടതില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കേസിൽ ഉൾപ്പെട്ട 23 ഓളം പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് ചോദ്യപേപ്പറിന്റെ കുറച്ച് ഫോട്ടോ കോപ്പികൾ കണ്ടെടുത്തു. ഒരു മാസത്തിനകം പരീക്ഷ വീണ്ടും നടത്തും. കേസ് അന്വേഷിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്ടിഎഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക