മഴ മാറിയാൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്.
119 കോടി രൂപ അറ്റകുറ്റപ്പണികൾക്ക് വേണ്ടി മാത്രം വേണമെന്നും മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റി റോഡുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മീറ്റിംഗ് വിളിച്ച് ഉടൻപരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംവിധാനത്തെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ സാധിക്കണം. പരിപാലന കാലവധി കഴിഞ്ഞ റോഡുകൾ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണെന്നും ഭാവിയിൽ പ്രശ്നങ്ങൾ നന്നായി പരാഹരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
റസ്റ്റ് ഹൗസിലെ മിന്നൽ സന്ദർശനം സംബന്ധിച്ച് മറുപടി പറയവേ അവിടെ ശുചിത്വമുണ്ടാകേണ്ടത് പ്രധാനമാണെന്നും തെറ്റായ രീതികളോട് യോജിക്കാൻ സാധിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക