കേരളവും അയൽ സംസ്ഥാനമായ തമിഴ്നാടും തമ്മിൽ അതിരുകളില്ലാത്ത സഹകരണമാണ് തുടരുന്നതെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചെന്നൈ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരള സംസ്ഥാനത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തമിഴ്നാട് കൈത്താങ്ങായി എത്തിയിട്ടുണ്ട്. സാംസ്കാരിക സമന്വയങ്ങളിലൂടെയും വിനിമയങ്ങളിലൂടെയും തമിഴ്നാടുമായി സൗഹൃദം വളര്‍ത്തിയെടുക്കാനാണ് എല്ലാ കാലവും കേരളം ശ്രമിച്ചിട്ടുള്ളതെന്നും മന്ത്രി പറയുന്നു.
ആ സ്നേഹം ഇപ്പോഴും തമിഴ്നാടും തിരിച്ച് കേരളത്തിന് തന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് വിവാദമായതിന് ശേഷമുള്ള എ കെ ശശീന്ദ്രന്റെ ആദ്യ തമിഴ്നാട് സന്ദർശനം കൂടിയായിരുന്നു ഇത്. ചെന്നൈ സൗഹൃദ വേദി സംഘടന ഏര്‍പ്പെടുത്തിയ മാനവമിത്ര പുരസ്കാരവും ചടങ്ങില്‍ എ കെ ശശീന്ദ്രന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക