കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഔഡി കാർ ഡ്രൈവർ സൈജുവിൻറെ മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ സൈജുവിന്റെ ഫോണിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു.
ഡിജെ പാർട്ടികളിൽ സൈജു മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നും, ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
ഇത് സംബന്ധിച്ച് സൈജുവിന്റെ ഫോണിൽ നിന്ന് തെളിവുകൽ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെയാണ് സൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനാവാത്ത സാഹചര്യത്തില്‍ സൈജുവിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാവും.
അതേസമയം, പാർട്ടിക്ക് വരുന്ന പെൺകുട്ടികളെ താൻ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സൈജു പോലീസിന് മൊഴി നൽകി. സൈജുവിന്റെ കസ്റ്റഡി കാലാവധി നാളെ ഒരു മണിയോടെ അവസാനിക്കും. സൈജുവിന്റെ ഔഡി കാറും സാധനങ്ങളും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക