രാജ്യത്തെ സംസ്ഥാനങ്ങളെല്ലാം വായു മലിനീകരണം നിയന്ത്രിക്കുവാനുള്ള നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. അല്ലാത്തപക്ഷം കർമസേന രൂപീകരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നൽകിയിരിക്കുന്ന നിർദേശങ്ങൾ 48 മണിക്കൂറിനകം സംസ്ഥാനങ്ങൾ നടപ്പിലാക്കണം. തലസ്ഥാനത്തെ വായു മലിനീകരണത്തെ കുറിച്ചുള്ള ഹർജി വ്യാഴാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി.
സിനിമകളിലൂടെ രാഷ്ട്രീയം സംസാരിക്കാം; നിലപാട് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്
വായു മലിനീകരണം തടയുന്നതിനുള്ള നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് ചീഫ് ജസ്റ്റിസ് രമണ കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണത്തിൽ വീഴ്ച വരുത്തുകയും നിർദേശങ്ങൾ നടപ്പിലാക്കതെ ഇരിക്കുന്നതുമായ സംസ്ഥാനങ്ങളിൽ നിന്ന് വിശദീകരണം തേടേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക