സർക്കാർ സഹായത്തോടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട നടപ്പാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹലാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്നുവെന്ന വിമർശനവുമായി എത്തുകയാണ് കെ.സുരേന്ദ്രൻ. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മാത്രമല്ല, വർഗീയ ശക്തികളെ മുഖ്യമന്ത്രി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് വീണ്ടും കുറച്ചു
തീവ്രവാദികളെ സഹായിക്കുന്നതും ഏകപക്ഷീയമായതുമായ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഹലാൽ എന്നത് ഭീകരവാദ അജണ്ടയാണെന്നും അത് ഒരിക്കലും ഭക്ഷണത്തിന്റെ മാത്രം പ്രശ്നമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹലാല്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് ഉന്നയിച്ചുകൊണ്ട് ബിജെപി ഡിസംബർ 13 ന് മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക