കൊല്ലം: സംസ്ഥാനത്തെ മസ്കുലര്‍ ഡിസ്ട്രോഫി രോഗബാധിതരുടെ പുനരധിവാസത്തിന് പുതിയ പദ്ധതിയുമായി എസ്എംഎ ബാധിരുടെ കൂട്ടായ്മയായ മൈന്‍ഡ്.
രോഗബാധിതരായ ആളുകളെ ഒരുമിച്ച് താമസിപ്പിക്കാനും പരിചരിക്കാനും പറ്റുന്ന വിധത്തിൽ ഒരു ഗ്രാമം തയാറാക്കുകയെന്നതാണ് മൈന്‍ഡ് ലക്ഷ്യമിടുന്നത്. ‘വേണം ഒരിടം’ എന്ന പേരില്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു ഈ കൂട്ടായ്മ.
15 ഏക്കർ വിസ്തൃതിയുള്ള ഒരു പുനരധിവാസ ഗ്രാമം സൃഷ്ടിക്കുന്നതിലൂടെ മസ്കുലർ ഡിസ്ട്രോഫിയും സ്പൈനൽ മസ്കുലർ അട്രോഫിയും ബാധിച്ച് ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ട് കിടക്കയില്‍ ജീവിതം ഒതുങ്ങിപ്പോയ എല്ലാവരെയും ഒരു കുടക്കീഴിൽ പരിപാലിക്കുന്ന പദ്ധതിയായി ‘ഒരിടം’ മാറും.
പദ്ധതിക്കായി ആറര കോടി രൂപ ചെലവ് വരുമെന്നാണ് നിഗമനം. ഇതിനായി എല്ലാ സുമനസ്സുകളുടെയും സഹായം തേടുകയാണ് രോഗബാധിതരുടെ കൂട്ടായ്മയായ മൈൻഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക