ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തിന് കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ പരിവർത്തനം നടന്നെന്ന് കാണിക്കുന്ന ആദ്യ ചിത്രം റോമിലെ ബാംബിനോ ഗെസു ആശുപത്രി ഗവേഷകർ പുറത്തു വിട്ടു.
മനുഷ്യ കോശവുമായി ഇടപഴകുന്ന പ്രോട്ടീനിന്റെ ഒരു ഭാഗത്ത് ഡെൽറ്റയേക്കാൾ കൂടുതൽ പരിവർത്തനം ഒമിക്രോൺ നടത്തുന്നതായിയാണ് കാണുന്നതെന്ന് ഗവേഷകർ പറയുന്നു.
ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, എന്നിവടങ്ങളിൽ നിന്ന് പഠനത്തിനായി ലഭിച്ച വൈറസ് വകഭേദത്തിന്റെ ജനിതക ശ്രേണീകരണത്തിൽനിന്നുമാണ് ഈ ചിത്രം നിർമ്മിച്ചെടുത്തതെന്ന് ഗവേഷകർ അറിയിച്ചു.
അതേസമയം, ഇത് കൂടുതൽ അപകടകാരിയാണെന്ന് നിലവിൽ പറയാനാവില്ലെന്നും, ഇത് എത്രത്തോളം അപകടകാരിയാണെന്ന് കൂടുതൽ ഗവേഷണങ്ങളിലൂടെ മാത്രമേ മനസ്സിലാവൂ എന്നും ഗവേഷകർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക