അട്ടപ്പാടിയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. ആദിവാസി ജനനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്, ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍, ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനില്‍ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം ചേരുക.
ഒമൈക്രോണ്‍ പരിഭ്രാന്തിക്കുള്ള കാരണമല്ല, ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും ജോ ബൈഡന്
അട്ടപ്പാടി കേന്ദ്രീകരിച്ചുകൊണ്ട് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാനാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും ആദിവാസികളുടെ ക്ഷേമത്തിനായി പ്രത്യേകം പദ്ധതികൾ നടപ്പിലാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ശിശുമരണങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു.
അട്ടിമറിച്ചതിനും തെളിവുകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക