ബംഗ്ലൂരു: കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ ഒന്നരവർഷത്തിന് ശേഷം ദ്രവിച്ച നിലയിൽ മോർച്ചയിൽ നിന്നും കണ്ടെത്തി.
ദുർഗന്ധം രൂക്ഷമായതോടെ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ സംസ്കരിച്ചെന്നാണ് അധികൃതർ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചു.
രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിലെ മോർച്ചറിയാണ് ഒന്നരവർഷത്തോളം മൃതദേഹങ്ങൾ അനാഥമായി കിടന്നത്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിരുന്നില്ല. ബംഗ്ലൂരു കോർപ്പറേഷനാണ് സംസ്കരിച്ചിരുന്നത്.
ഇതിനായി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളാണ് അവഗണിക്കപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് ഈ മോർച്ചറി നിർത്തി സമീപത്ത് പുതിയ മോർച്ചറി തുറന്നിരുന്നു.
ദുർഗന്ധം വമിച്ചതോടെ ശുചീകരണ തൊഴിലാളികളെത്തിയതോടെയാണ് അനാഥ മൃതദേഹങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ടാഗ് നമ്പർ പരിശോധിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു.
ചാമരാജ്പേട്ട് സ്വദേശി ദുർഗ, മുനിരാജ് എന്നിവരുടെതാണ് മൃതദേഹങ്ങൾ. 2020 ജൂലൈയിലാണ് ഇവർ കൊവിഡ് ചികിത്സ തേടിയതും ആശുപത്രിയിൽ വച്ച് മരിച്ചതും. ഇവരുവരുടെ സംസ്കാരം നടത്തിയെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്.
മരണ സർട്ടിഫിക്കറ്റും നൽകിയിരുന്നു.
ഫ്രീസറിൽ മൃതദേഹങ്ങൾ സൂക്ഷിച്ചത് ജീവനക്കാർ മറന്നുപോയെന്നാണ് മെഡിക്കൽ ഓഫീസറുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക