മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയായി വീണ്ടും. എന്നാൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് വ്യക്തമാക്കി. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയും നാല് ,അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്പില്‍വേയുടെ ഷട്ടറുകള്‍ അടച്ചതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരുവാനുള്ള കാരണം. തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് വന്‍ തോതില്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ടിരുന്നു. ഇതിൽ കേരളം പ്രതിഷേധം അറിയിക്കും. ഡാമിലെ വെള്ളം തുറന്ന് വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും മഞ്ചുമല ആറ്റോരം ഭാഗത്തുള്ള അഞ്ചോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അണക്കെട്ടില്‍ നിന്ന് പകല്‍ സമയം മാത്രം വെള്ളം ഒഴുക്കികളയണമെന്നും രാത്രി ഷട്ടര്‍ തുറക്കുന്നത് ബുദ്ധിമുട്ടാണെന്നും തമിഴ്നാടിനെ അറിയിച്ചതായി സംസ്ഥാന ജലവവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക