അതിര്‍ത്തികളിൽ സമരത്തിനിടെ മരിച്ച കര്‍ഷകരെ പറ്റിയുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍.
ലോക്സഭയിൽ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങളുണ്ടോ, മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നൽകാൻ നിര്‍ദേശമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് അറിയില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി മറുപടി നൽകിയിയത്.
നഷ്ട പരിഹാരവുമായി ബന്ധപെട്ട ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രം പറഞ്ഞു. സംയുക്ത കിസാൻ മോർച്ചയെ ഒഴിവാക്കി കേന്ദ്ര സർക്കാർ ഒരോ സംഘടനകളുമായി സമവായ ചർച്ചയ്ക്ക് ശ്രമിക്കുന്നത് കർഷക സംഘടനകൾക്കിടയിൽ വിള്ളൽ വീഴ്ത്താനാണെന്നും ആരോപണം ഉയരുന്നുണ്ട്.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കർഷക സംഘടനകളുമായി കേന്ദ്രം ചർച്ച നടത്തുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. താങ്ങുവില നിർണയ സമിതിയിലേക്ക് പ്രതിനിധികളെ നിർദേശിക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സംയുക്ത കിസാൻ സഭ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക